MATHEMATICS

Rabu, 16 November 2011

എവിടെയാണ് കോത്താഴം

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ പണ്ഡി­ത­നു­മാ­യ ഡോ.അ­ജു നാ­രാ­യ­ണന്‍ എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫ­ലിത കഥ­ക­ളില്‍ വലി­യൊ­രു വി­ഭാ­ഗം, ഏതെ­ങ്കി­ലും ജാ­തി­ക്കാ­രെ അവ­രു­ടേ­തെ­ന്നു പറ­യ­പ്പെ­ടു­ന്ന വി­ഡ്‌­ഢി­ത്ത­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്ന­വ­യാ­ണ്‌. എന്നാല്‍ ജാ­തി സമു­ദാ­യ­ങ്ങ­ളെ മാ­ത്ര­മ­ല്ല സ്ഥ­ല­ത്തെ­/­ദേ­ശ­ത്തെ കേ­ന്ദ്ര­മാ­ക്കി­യു­ള്ള ഫലി­ത/­വി­ഡ്‌­ഢി­ത്ത കഥ­ക­ളു­മു­ണ്ട്‌. ­കോ­ത്താ­ഴം­ കഥ­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന നാ­ടോ­ടി­ക്ക­ഥ­കള്‍ ഈ സം­വര്‍­ഗ­ത്തില്‍­പ്പെ­ടു­ന്നു­. എ­വി­ടെ­യാ­ണ്‌ കോ­ത്താ­ഴം? കേ­ര­ള­ത്തി­ലാ­ണ്‌ എന്നെ­ല്ലാ­വ­രും സമ്മ­തി­ച്ചേ­ക്കും. പക്ഷേ കേ­ര­ള­ത്തില്‍ എവി­ടെ? ചി­ലര്‍ കോ­ത്താ­ഴം കാ­ട്ടി­ത്ത­രാന്‍ കോ­ട്ട­യ­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക്‌ വി­രല്‍ ചൂ­ണ്ടി­യെ­ന്നി­രി­ക്കും. ഔദ്യേ­ാ­ഗിക റി­ക്കേ­ാര്‍­ഡു­ക­ളില്‍ കോ­ത്താ­ഴ­മൊ­ന്നു സ്ഥ­ല­നാ­മം നാ­മൊ­രി­ക്ക­ലും കണ്ടെ­ത്തു­ക­യി­ല്ല.

­കോ­ട്ട­യ­ത്തി­ന്‌ കി­ഴ­ക്ക്‌ മണി­മ­ല­യ്‌­ക്ക­ടു­ത്തു­ള്ള ചി­റ­ക്ക­ട­വാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന്‌ പൊ­തു­വേ പറ­ഞ്ഞു വരു­ന്നു. ചി­റ­ക്ക­ട­വു­കാര്‍­ത­ന്നെ തങ്ങ­ളു­ടെ സ്ഥ­ല­മാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന­ത്‌ എന്നു സമ്മ­തി­ക്കു­ന്നു­ണ്ട്‌. ചി­റ­ക്ക­ട­വി­ന്റെ സമീ­പ­സ്ഥ­ല­ത്തു­നി­ന്ന്‌ വരു­ന്നു­വെ­ന്ന കാ­ര­ണ­ത്താ­ലാ­വാം പ്ര­ഥ­മ­കേ­രള നി­യ­മ­സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ശ്രീ­.­പി­.­ടി. ചാ­ക്കോ­യെ അന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോ­സ­ഫ്‌ മു­ണ്ട­ശ്ശേ­രി കോ­ത്താ­ഴ­ത്ത്‌ യാ­ജ്ഞ­വല്‍­ക്യന്‍ എന്ന്‌ അധി­ക്ഷേ­പി­ച്ച്‌ വി­ളി­ച്ച­ത്‌.

­കൂ­വ­ത്താ­ഴ­ത്തി­ന്റെ വാ­മൊ­ഴി ഭേ­ദ­മാ­ണ്‌ കോ­ത്താ­ഴം എന്നൊ­രു നി­രീ­ക്ഷ­ണ­മു­ണ്ട്‌. മണ്ട­ന്മാ­രു­ടെ നാ­ടെ­ന്നു പു­കള്‍­പെ­റ്റ ഗോ­റ്റ്‌ ഹാം - Gotham- (ഇം­ഗ്ല­ണ്ടി­ലെ ഒരു സ്ഥ­ലം) ആണ്‌ കോ­ത്താ­ഴ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തെ­ന്നാ­ണ്‌ മറ്റൊ­രു നി­രീ­ക്ഷ­ണം. ഇതു ശരി­യാ­ണെ­ങ്കില്‍, ബ്രി­ട്ടീ­ഷു­കാര്‍ കേ­ര­ള­ത്തില്‍ വേ­രു­റ­പ്പി­ച്ച­തി­നു ശേ­ഷം ഗോ­റ്റ്‌­ഹാം കഥ­കള്‍ സ്ഥ­ല­വും കഥാ­പാ­ത്ര­ങ്ങ­ളും മാ­റി ഇവി­ടെ പ്ര­ച­രി­ച്ച­താ­വ­ണം­.

­കോ­ത്താ­ഴ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ എന്താ­യി­രു­ന്നാ­ലും (കോ­ത്താ­ഴം ഒരു സാ­ങ്കല്‍­പ്പിക സ്ഥ­ല­മാ­ണെ­ങ്കില്‍­പ്പോ­ലും) വി­ഡ്‌­ഢി­ക­ളു­ടെ നാ­ടാ­ണ്‌ അതെ­ന്നും ഇവി­ട­ത്തെ ആള്‍­ക്കാര്‍­ക്ക്‌ ധാ­രാ­ളം വി­ഡ്‌­ഢി­ത്ത­ങ്ങള്‍ പി­ണ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഏവ­രും സമ്മ­തി­ക്കും; കോ­ത്താ­ഴ­ത്തു­കാര്‍ വരെ­!

­കോ­ത്താ­ഴ­ത്തി­നു സമാ­ന­മായ സ്ഥ­ല­ങ്ങ­ളാ­യി മറ്റു പല­യി­ട­ങ്ങ­ളും പരി­കല്‍­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ട്‌. അതി­ലൊ­ന്നാ­ണ്‌ എറ­ണാ­കു­ളം ജി­ല്ല­യി­ലെ പെ­രു­മ്പാ­വൂ­രി­നു തെ­ക്കു­ള്ള കു­മ്മ­നോ­ട്‌ ഗ്രാ­മം. കു­മ്മാ­ട്ടോ­ട്ടു­കര ലോ­പി­ച്ച്‌ കു­മ്മ­നോ­ടാ­യി­ത്തീര്‍­ന്നു­വെ­ന്നൊ­രു പ്ര­ബ­ല­മായ നാ­ട്ട­റി­വു­ണ്ട്‌. ഈ പ്ര­ദേ­ശ­ത്തും അനു­ബ­ന്ധ­സ്ഥ­ല­ങ്ങ­ളി­ലും പ്ര­ച­രി­ച്ചു വരു­ന്ന നാ­ടോ­ടി­ക്ക­ഥ­ക­ളില്‍ കു­യെ­യേ­റെ കഥ­കള്‍ ഇവി­ടു­ത്തു­കാര്‍ പമ്പര വി­ഡ്‌­ഢി­ക­ളാ­ണെ­ന്നു പ്ര­ത്യ­ക്ഷ­മാ­യി വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണ്‌; കോ­ത്താ­ഴം കഥ­ക­ളി­ലെ­ന്ന പോ­ലെ­.

­വി­ത്തു വി­ത­യ്‌­ക്കു­ന്ന­യാ­ളി­ന്റെ കാല്‍­പ്പാ­ടു പതി­ഞ്ഞ്‌ പാ­ടം വൃ­ത്തി­കേ­ടാ­വാ­തി­രി­ക്കാന്‍ വേ­ണ്ടി പല്ല­ക്കു പോ­ലൊ­രു മഞ്ചം കെ­ട്ടി­യു­ണ്ടാ­ക്കി നാ­ലു­പേര്‍ ചേര്‍­ന്ന്‌ വി­ത­ക്കാ­ര­നെ ചു­മ­ന്നു­വെ­ന്നൊ­രു കഥ­യു­ണ്ട്‌. നെ­ല്ലി­ക്ക തി­ന്ന­തി­നു ശേ­ഷം കു­ടി­ച്ച വെ­ള്ള­ത്തി­ന്റെ മാ­ധു­ര്യ­ത്തില്‍ മതി മറ­ന്ന്‌ വെ­ള്ള­മെ­ടു­ത്ത കി­ണ­റി­നെ കെ­ട്ടി­വ­ലി­ച്ച്‌ നാ­ട്ടി­ലെ­ത്തി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ്‌ മറ്റൊ­രു കഥ. അട­യ്‌­ക്ക എറി­ഞ്ഞു വീ­ഴ്‌­ത്തി­ക്കൊ­ണ്ടി­രു­ന്ന കര്‍­ഷ­കന്‍, പാള അടര്‍­ന്നു വീ­ണ്‌ അട­യ്‌­ക്ക കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന്‌ കാ­വു­ങ്ങില്‍ കയ­റി പാള മാ­റ്റി­യ­ശേ­ഷം താ­ഴെ­യി­റ­ങ്ങി ഏറു തു­ട­ങ്ങി­യ­ത്രേ. ചു­രു­ട്ടി­വെ­ച്ച പായ നി­വര്‍­ത്താന്‍ വഴി­യി­ല്ലാ­തെ അതി­ന്റെ ഒര­റ്റം ചവി­ട്ടി­പ്പി­ടി­ച്ച്‌ നി­ല­ത്തു വീ­ണ­വ­രും ഇവി­ടു­ത്തു­കാര്‍ തന്നെ. പാ­വല്‍ പടര്‍­ത്തി വി­ടാന്‍ പരു­വ­ത്തി­ലു­ള്ള ചെ­ടി­ക­ളോ മര­ങ്ങ­ളോ കാ­ണാ­ഞ്ഞ കര്‍­ഷ­കന്‍ അടു­ത്തു നി­ന്നി­രു­ന്ന മുള വലി­ച്ചു­താ­ഴ്‌­ത്തി അതില്‍ പാ­വല്‍ ബന്ധി­ച്ചു­വെ­ന്നും പി­ടി­വി­ട്ട­പ്പോള്‍ പാ­വല്‍ വേ­രോ­ടെ പി­ഴു­തു പോ­യെ­ന്നും വേ­റൊ­രു കഥ.

ഈ കഥ­കള്‍ സാ­ര­മായ വ്യ­ത്യാ­സ­ങ്ങള്‍ കൂ­ടാ­തെ കോ­ത്താ­ഴ­ത്തു­കാ­രെ­പ്പ­റ്റി­യും പരി­ഹാ­സ­രൂ­പേണ പറ­ഞ്ഞു­വ­രു­ന്നു. കേ­ര­ള­ത്തി­ലെ മറ്റി­ട­ങ്ങ­ളെ­ക്കു­റി­ച്ചോ ജാ­തി­സ­മു­ദാ­യ­ങ്ങ­ളെ­ക്കു­റി­ച്ചോ ഈ കഥ­കള്‍ നി­റം മാ­റി വന്നേ­ക്കാം. എന്നാല്‍ കു­മ്മ­നോ­ട്ടു­കാ­രെ­ക്കു­റി­ച്ച്‌ ചു­വ­ടെ ചേര്‍­ക്കു­ന്ന ആന­ക്ക­ഥ­യ്‌­ക്ക്‌ പ്ര­ഭേ­ദ­ങ്ങ­ളോ സമാ­ന്ത­ര­ങ്ങ­ളോ ഉള്ള­താ­യി അറി­വി­ല്ല. ഈ കഥ­യു­ടെ കാ­ര്യ­ത്തില്‍ കു­മ്മ­നോ­ട്ടു­കാര്‍ മു­ഴു­വ­നാ­യും ഒറ്റ തി­രി­ഞ്ഞു നില്‍­ക്കു­ന്നു­വെ­ന്നു പറ­യാം­.

ആ­ന­യെ­ക്കൊ­ന്ന­വര്‍

­പാ­ട­ത്തു വി­ള­ഞ്ഞു നി­ന്നി­രു­ന്ന നെ­ല്ല്‌ നശി­പ്പി­ക്കാന്‍ രാ­ത്രി­യില്‍ എത്തിയ ഒരു സാ­ധ­ന­മാ­ണ്‌ ഈ അന്യാ­ദൃ­ശ്യ­ത­യു­ടെ മൂ­ലം. നെ­ല്ല്‌ നശി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ എത്ര തല­പു­ക­ഞ്ഞി­ട്ടും നാ­ട്ടു­കാര്‍­ക്കു മന­സ്സി­ലാ­യി­ല്ല. വയ­ലില്‍ ദൃ­ശ്യ­മായ വട്ട­ത്തി­ലു­ള്ള അട­യാ­ള­ങ്ങള്‍ കണ്ടി­ട്ട്‌ ഉര­ലും തെ­ങ്ങും രാ­ത്രി ഇറ­ങ്ങി നട­ക്കു­ന്ന­താ­ണെ­ന്ന സം­ശ­യം ബല­പ്പെ­ട്ടു. അതു­കൊ­ണ്ട്‌ ഇവ­യെ­ല്ലാം രാ­ത്രി­യില്‍ പി­ടി­ച്ചു കെ­ട്ടി­യി­ട്ടു. അപ്പോ­ഴും വയ­ലില്‍ വി­കൃ­തി തു­ടര്‍­ന്നു. ഒടു­വില്‍ നാ­ട്ടു­കാര്‍ എല്ലാ­വ­രും രാ­ത്രി­യില്‍ സം­ഘ­ടി­ച്ച്‌ ആയു­ധ­ങ്ങ­ളു­മാ­യി വയ­ലില്‍ കാ­ത്തി­രു­ന്നു. പാ­തി­രാ­ത്രി­യില്‍ വയ­ലി­ലേ­യ്‌­ക്ക്‌ എന്തോ വരു­ന്ന­താ­യി തോ­ന്നി­യ­പ്പോള്‍ ഒന്നി­ച്ച്‌ ആക്ര­മി­ച്ചു. വെ­ളി­ച്ച­ത്തില്‍ നോ­ക്കി­യ­പ്പോ­ഴാ­ണ്‌ വന്ന­ത്‌ കണ്ണു­പൊ­ട്ട­നായ ഒരു ആന­യാ­യി­രു­ന്നു എന്നും തങ്ങ­ളു­ടെ ആക്ര­മ­ണ­ത്തില്‍ അത്‌ കൊ­ല്ല­പ്പെ­ട്ടു­വെ­ന്നും നാ­ട്ടു­കാര്‍­ക്ക്‌ മന­സ്സി­ലാ­യ­ത്‌.

ഈ കഥ­യി­ലെ സം­ഭ­വം നട­ന്ന­യി­ടം എന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ചങ്ങ­ല­പ്പാ­ടം ഇപ്പോ­ഴു­മു­ണ്ട്‌. കു­മ്മ­നോ­ട്ടു­കാ­രെ ഇരു­ട്ടു­കൊ­ട്ടി­കള്‍ എന്നു കളി­യാ­ക്കി വി­ളി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കള്‍ ഈ കഥ­യി­ലേ­ക്കു നീ­ളു­ന്നു. കു­മ്മ­നോ­ട്ടു­ള്ള ഏഴ്‌ വീ­ട്ടു­കാര്‍ ചേര്‍­ന്നാ­ണ്‌ ആന­യു­ടെ ശവം വെ­ട്ടി­മു­റി­ച്ച്‌ പങ്കി­ട്ടെ­ടു­ത്ത്‌ മറ­വു ചെ­യ്‌­ത­ത്‌ എന്നാ­ണ്‌ വി­ശ്വാ­സം.
മസ്‌­ത­കം, കണ്ണ്‌, എല്ല്‌, വാ­ല്‌, പല്ല്‌ എന്നീ ഭാ­ഗ­ങ്ങള്‍ യഥാ­ക്ര­മം മഠ­ത്തില്‍, കണി­യ­ത്താന്‍, എമ്പാ­ശേ­രി, വാ­ത്യാ­പ­റ­മ്പന്‍, പന­യ­ഞ്ചേ­രി എന്നീ നാ­യര്‍ തറ­വാ­ട്ടു­കാര്‍ എടു­ത്തു. നടു­ഭാ­ഗം, പൃ­ഷ്‌­ട­ഭാ­ഗം എന്നിവ നാ­ടു­വാ­ണി എന്ന ഈഴവ കു­ടും­ബ­ത്തി­നും കഴി­മു­ണ്ട എന്ന വി­ശ്വ­കര്‍­മ്മ വീ­ട്ടു­കാര്‍­ക്കും ലഭി­ച്ചു. ഇതി­ലെ നാ­ടു­വാ­ണി കു­ടും­ബം ഇന്നി­ല്ല. അവര്‍ എവി­ടേ­ക്കു പോ­യെ­ന്ന്‌ നാ­ട്ടു­കാര്‍­ക്ക്‌ അറി­വി­ല്ല.

­കു­മ്മ­നോ­ട്ടു­കാര്‍ കൊ­ന്ന കണ്ണു­പൊ­ട്ട­നായ ആന ഇട­പ്പ­ള്ളി കോ­വി­ല­ക­ത്തേ­താ­ണെ­ന്ന്‌ അറി­യാ­മാ­യി­രു­ന്ന അങ്ക­മാ­ലി പട­പ്പു­മ­ന­യി­ലെ ഒരു നമ്പൂ­തി­രി വി­വ­ര­ങ്ങള്‍ അറി­ഞ്ഞ്‌ കു­മ്മ­നോ­ടി­ന്റെ അധി­കാ­രം കൈ­ക്ക­ലാ­ക്കാ­നാ­യി ഇട­പ്പ­ള്ളി രാ­ജാ­വി­നെ സമീ­പി­ച്ചു. അന്ധ­നായ ഒരു ആന­യെ ദാ­ന­മാ­യി ആവ­ശ്യ­പ്പെ­ട്ടു. ആന ചരി­ഞ്ഞ വി­വ­ര­മൊ­ന്നും അറി­യാ­തി­രു­ന്ന രാ­ജാ­വ്‌ ആന­യു­ടെ അവ­കാ­ശ­ത്തി­ന്റെ ചി­ഹ്ന­മായ തോ­ട്ടി നമ്പൂ­തി­രി­ക്കു നല്‍­കി­യ­ത്രേ. ഇതു­മാ­യി കു­മ്മ­നോ­ട്ടെ­ത്തിയ നമ്പൂ­തി­രി­യെ നേ­രി­ടാന്‍, തങ്ങ­ളു­ടെ തടി­യും നി­ല­വും മറ്റും സം­ര­ക്ഷി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ വി­ഡ്‌­ഢി­വേ­ഷം കെ­ട്ടാന്‍ തീ­രു­മാ­നി­ച്ചു. ഇങ്ങ­നെ­യാ­ണ്‌ ഇരു­ട്ടെ­ന്നു വി­ചാ­രി­ച്ച്‌ ആന­യെ­ക്കൊ­ന്നു­വെ­ന്ന കഥ അവര്‍­ത­ന്നെ പറ­ഞ്ഞു പര­ത്തി­യ­ത്‌. തങ്ങ­ളു­ടെ വി­ഡ്‌­ഢി­ത്തം ഊട്ടി­യു­റ­പ്പി­ക്കാ­നാ­യി കോ­ത്താ­ഴം കഥ­കള്‍­ക്ക്‌ രൂ­പാ­ന്ത­രം നല്‍­കി അതി­ലെ കഥാ­പാ­ത്ര­ങ്ങ­ളാ­യി അവര്‍ സ്വ­യം അവ­രോ­ധി­ച്ചു­.

എ­ന്നാല്‍ ഈ തന്ത്രം പൂര്‍­ണ­മാ­യി ഫലി­ച്ചി­ല്ല. ആന­യെ­ക്കൊ­ന്ന­തി­ന്റെ നഷ്ട­പ­രി­ഹാ­ര­മാ­യി ഏതാ­നും കു­ടും­ബ­ങ്ങ­ളു­ടെ വസ്‌­തു­വി­ന്റെ ആധാ­ര­ങ്ങള്‍ നമ്പൂ­തി­രി പി­ടി­ച്ചെ­ടു­ത്തു. ഒപ്പം നാ­ട്ടി­ലെ ദേ­വീ ക്ഷേ­ത്ര­ത്തി­ന്റെ ഊരാ­ണ്മ­യും അദ്ദേ­ഹ­ത്തി­നു വന്നു ചേര്‍­ന്നു. ഇന്നും ക്ഷേ­ത്ര­ത്തി­ന്റെ ഉട­മ­സ്ഥാ­വ­കാ­ശം അങ്ക­മാ­ലി പട­പ്പു­മ­ന­യ്‌­ക്കാ­ണ്‌. നട­ത്തി­പ്പ്‌ എന്‍.എ­സ്‌.എ­സ്‌. കര­യോ­ഗ­ത്തി­നും­.

­ക­ഥ­യും ചരി­ത്ര­വും­

­ച­രി­ത്രം­ അതേ­പ­ടി പേ­റു­ന്ന­വ­യ­ല്ല നാ­ടോ­ടി­ക്ക­ഥ­കള്‍. ചരി­ത്രാം­ശ­ങ്ങ­ളു­ള്ള നാ­ടോ­ടി­ക്ക­ഥ­കള്‍ ഉണ്ടാ­വാം എന്നു മാ­ത്രം. എന്നാല്‍ പൂര്‍­ണ­മാ­യും ചരി­ത്ര­സ­ത്യ­മെ­ന്ന നി­ല­യി­ലാ­ണ്‌ ഇവി­ടെ സൂ­ചി­പ്പി­ച്ച കഥ­യെ ജന­ങ്ങ­ളു­ടെ കൂ­ട്ടാ­യ്‌മ പരി­ഗ­ണി­ക്കു­ന്ന­ത്‌. ഗോ­റ്റ്‌ ഹാം കഥ­ക­ളും തദ്ദേ­ശീ­യര്‍ തന്നെ പ്ര­ച­രി­പ്പി­ച്ച­വ­യാ­ണെ­ന്നു കരു­ത­പ്പെ­ടു­ന്നു. അന്ന­ത്തെ നി­യ­മ­മ­നു­സ­രി­ച്ച്‌ രാ­ജാ­വ്‌ ഒരു പ്ര­ദേ­ശ­ത്തു കൂ­ടി കട­ന്നു­പോ­യാല്‍ അവി­ടം കൊ­ട്ടാ­രം വക­യാ­യി മാ­റും. ഒരി­ക്കല്‍ രാ­ജാ­വ്‌ ഗോ­റ്റ്‌­ഹാം വഴി സഞ്ച­രി­ക്കു­ന്ന­താ­യി അറി­യി­പ്പു­ണ്ടാ­യി. തങ്ങ­ളു­ടെ സ്ഥ­ലം സം­ര­ക്ഷി­ക്കാ­നാ­യി ഗോ­റ്റ്‌­ഹാം നി­വാ­സി­കള്‍, രാ­ജാ­വി­ന്റെ യാ­ത്ര­യു­ടെ കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കാന്‍ വന്ന ഉദ്യേ­ാ­ഗ­സ്ഥ­രു­ടെ മു­ന്നില്‍ വി­ഡ്‌­ഢി­ക­ളോ അര­ക്കി­റു­ക്ക­ന്മാ­രോ ആയി അഭി­ന­യി­ച്ചു­വ­ത്രേ! വി­ഡ്‌­ഢി­ക­ളു­ടെ നാ­ട്ടി­ലൂ­ടെ­യു­ള്ള യാ­ത്ര രാ­ജാ­വ്‌ ഒഴി­വാ­ക്കു­ക­യും ചെ­യ്‌­തു­.

ഇ­തി­നു സമാ­ന്ത­ര­മായ ഒരു കഥാ­പാ­ഠ­ത്തില്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ കൊ­ട്ടാ­രം നിര്‍­മ്മി­ക്കാ­നൊ­രു­ങ്ങിയ രാ­ജാ­വി­നെ പറ്റി­ക്കാ­നാ­യി­രു­ന്ന­ത്രേ ഈ തന്ത്രം. എന്താ­യാ­ലും ഗോ­റ്റ്‌­ഹാം­കാ­രു­ടെ മണ്ട­ത്ത­ര­ങ്ങള്‍­ക്ക്‌ പി­ന്നീ­ട്‌ പ്ര­ചാ­രം ലഭി­ക്കു­ക­യും അതു മാ­യ്‌­ച്ചു കള­യാ­നാ­വാ­ത്ത വി­ധം ജന­മ­ന­സ്സില്‍ ആഴ്‌­ന്നി­റ­ങ്ങു­ക­യും ചെ­യ്‌­തു­.

ഇ­തേ ഘട­ന­യും അടി­സ്ഥാന മോ­ട്ടി­ഫു­ക­ളും തന്നെ­യാ­ണ്‌ കു­മ്മ­നോ­ടന്‍ കഥ­യി­ലും തെ­ളി­ഞ്ഞു നില്‍­ക്കു­ന്ന­ത്‌. മനു­ഷ്യ­നിര്‍­മ്മി­ത­മായ അധി­കാര ബന്ധ­ങ്ങ­ളെ അതി­വര്‍­ത്തി­ക്കു­ന്ന ഭ്രാ­ന്തി­ലും വി­ഡ്‌­ഢി­ത്ത­ത്തി­ലും അഭ­യം തേ­ടുക വഴി ഭര­ണ­വര്‍­ഗ­ത്തോ­ടു­ള്ള കല­ഹ­ത്തി­ന്റെ ജ്ഞാ­ന­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണ്‌ ഈ രണ്ടു കഥാ­സം­ഭ­വ­ങ്ങ­ളും. അടു­ത്ത കാ­ലം­വ­രെ ഭ്രാ­ന്തും വി­ഡ്‌­ഢി­ത്ത­വും താ­ര­ത­മ്യേന വ്യ­വ­ച്ഛേ­ദി­ച്ച­റി­യാ­നാ­വാ­ത്ത അവ­സ്ഥ­ക­ളാ­യി­രു­ന്നു­വെ­ന്ന മി­ഷേല്‍ ഫൂ­ക്കോ­യു­ടെ ­നി­രീ­ക്ഷ­ണം­ ഏറെ പ്ര­സ­ക്ത­മാ­ണി­വി­ടെ. One Flew Over the Cuckoos Nest എന്ന നോ­വ­ലി­ലും സി­നി­മ­യി­ലും ബധി­ര­നും മൂ­ക­നു­മാ­യി­ന­ടി­ക്കു­ന്ന ചീ­ഫ്‌ ബ്രോം­ഡന്‍ എന്ന റെ­ഡ്‌ ഇന്ത്യന്‍ കീ­ഴാ­ളന്‍ എങ്ങ­നെ­യാ­ണ്‌ അധി­കാ­ര­ത്തി­ന്റെ പി­ടി­യില്‍ നി­ന്ന്‌ നാ­യ­ക­നെ രക്ഷി­ക്കു­ന്ന­തെ­ന്നും (അ­തു മര­ണ­ത്തി­ലേ­ക്കാ­യാല്‍­പ്പോ­ലും) സ്വ­യം സ്വ­ത­ന്ത്ര്യം പ്രാ­പി­ക്കു­ന്ന­തെ­ന്നും ചേര്‍­ത്ത്‌ ആലോ­ചി­ക്കാ­വു­ന്ന­താ­ണ്‌.

­പൊ­തു­വെ കീ­ഴാ­ള­ത്തം അനു­ഭ­വി­ച്ച­വ­രെ ചു­റ്റി­പ്പ­റ്റി­യു­ള്ള­താ­ണ്‌ കു­മ്മ­നോ­ടന്‍ കഥ. ഇവര്‍­ക്കു മേ­ലെ­യാ­ണ്‌ പട­പ്പ്‌ മന­യി­ലെ നമ്പൂ­തി­രി അധി­കാ­രം സ്ഥാ­പി­ക്കു­ന്ന­ത്‌. എല്ലാ സ്വ­ത്തു­ക്കള്‍­ക്കും ഉട­മ­ക­ളാ­യി­രു­ന്ന ആദി­മ­ജ­ന­ത­യെ ബ്രാ­ഹ്മ­ണന്‍ കു­ടില തന്ത്ര­ങ്ങ­ളി­ലൂ­ടെ കീ­ഴ്‌­പ്പെ­ടു­ത്തി നാ­ട്ടു­കാര്‍­ക്കു­മേല്‍ അധി­കാ­രം നേ­ടി­യെ­ന്ന ചരി­ത്ര­ത്തി­ന്റെ / വി­ശ്വാ­സ­ത്തി­ന്റെ മാ­തൃ­ക­യാ­യി ഈ കഥ­യെ­യും പരി­ഗ­ണി­ക്കാം­.

­കു­മ്മ­നോ­ട്‌ ക്ഷേ­ത്ര­ത്തി­ന്റെ ഇപ്പോ­ഴ­ത്തെ അവ­കാ­ശി­യായ പട­പ്പ്‌ മന­യില്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തി­രി ആന­യെ­ക്കൊ­ന്ന കഥ കേ­ട്ടി­ട്ടു­ണ്ട്‌. കാ­ര­ണ­വ­ന്മാ­രില്‍­നി­ന്ന്‌ പകര്‍­ന്നു കി­ട്ടി­യ­താ­ണ­ത്‌. എന്നാല്‍ അദ്ദേ­ഹ­ത്തി­നു പാ­ര­മ്പ­ര്യ­മാ­യി ലഭി­ച്ച കഥ­യില്‍ പട­പ്പു­മ­ന­യി­ലെ പഴയ നമ്പൂ­തി­രി കു­മ്മ­നോ­ട്ടു­കാ­രു­ടെ മേല്‍ അധി­കാ­രം നേ­ടു­ന്ന കഥാ­ഭാ­ഗ­ങ്ങ­ളി­ല്ല. നാ­ട്ടു­കാര്‍ പറ­യു­ന്ന കഥ­യില്‍ അങ്ങ­നെ­യൊ­രു ഭാ­ഗം ഉണ്ടെ­ന്നു സൂ­ചി­പ്പി­ക്കു­മ്പോള്‍ അത്‌ ഐക്ക­ര­നാ­ട്ടി­ലെ തു­രു­ത്തു­ക്കാ­ട്‌ എന്ന­റി­യ­പ്പെ­ട്ടി­രു­ന്ന പട­പ്പ്‌ മന­യെ­ക്കു­റി­ച്ചാ­വാ­നേ തര­മു­ള്ളൂ എന്നാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം. ആഖ്യാ­ന­ങ്ങള്‍ കേ­വല ആഖ്യാ­ന­ങ്ങ­ള­ല്ല, അതി­ന്റെ പി­ന്നി­ലും ­രാ­ഷ്‌­ട്രീ­യം­ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.

Tidak ada komentar:

Posting Komentar