MATHEMATICS

Kamis, 14 Januari 2010

മാലിദ്വീപിലെ വലയസൂര്യഗ്രഹണം



നട്ടുച്ചയ്ക്ക് നിലാവ് പോലെ വെയില്‍ നേര്‍ത്തു, ചേക്കേറണമോ എന്ന് ശങ്കിച്ച് പക്ഷികള്‍ താണു പറന്നു. നാടും നഗരവും ആകാംക്ഷയോടെ ആ കാഴ്ച കണ്ടു, സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നു. നൂറ്റാണ്ടിന്റെ 'വലിയ സൂര്യഗ്രഹണം' വജ്രവലയത്തിന്റെ കൗതുകക്കാഴ്ചയോടെ പാരമ്യതയിലെത്തി. രാജ്യത്തിനകത്തും പുറത്തും ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് ഗ്രഹണം പുരോഗമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ അത് ഏറ്റവും പൂര്‍ണതയിലെത്തി. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് 3.11 വരെ നീണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നമുക്ക് ദൃശ്യമാകൂ.

സൂര്യന് മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയാണ് ഗ്രഹണവേളയില്‍ സംഭവിക്കുക. ഗ്രഹണം പൂര്‍ണമായതാടെ മോതിരാകൃതിയില്‍ തിളങ്ങങ്ങുന്ന 'വജ്രവലയം' ദൃശ്യമായി. കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും പത്തു മിനിറ്റ് നേരത്തേക്ക് വജ്രവലയം ദൃശ്യമായി. കേരളം, തമിഴ്‌നാട്, മിസോറം വഴിയായിരുന്നു ഗ്രഹണപാത. ഇന്ത്യയില്‍ കന്യാകുമാരി മുതല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ വരെയുള്ള പ്രദേശത്താണ് പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഗ്രഹണം ഭാഗികമായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം തത്സമയ സംപ്രേക്ഷണമായിരുന്നു ഗ്രഹണത്തിന്റേത്.

സൂര്യനെ നേരിട്ട് നോക്കരുത്

ഗ്രഹണവേളയില്‍ സൂര്യനെ നേരിട്ട് നോക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സ്‌റേ ഫിലിം, സണ്‍ഗ്ലാസ്, ദൂരദര്‍ശനി, ബൈനോക്കുലര്‍ മുതലായവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നതും അപകടം വരുത്താം. ഇരുവശത്തും അലുമിനിയം പൂശിയ സോളാര്‍ ഫില്‍ട്ടര്‍ (മൈലാര്‍ ഫിലിം) ഉപയോഗിച്ച് സൂര്യനെ നോക്കാം, പക്ഷേ അതും ദീര്‍ഘനേരം പാടില്ല. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രബിംബം എത്തുമ്പോഴാണ്, ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ മറഞ്ഞതായി കാണുക. ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിഷപദാര്‍ഥം ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ പോലെ കണ്ണിന് തകരാറുണ്ടാക്കുന്ന രശ്മികള്‍ സൂര്യനില്‍ നിന്ന് എപ്പോഴും പുറപ്പെടുന്നുണ്ട്. എന്നാല്‍, സാധാരണഗതിയില്‍ ഒരാള്‍ സൂര്യനെ നോക്കിയാല്‍, പ്രകാശതീവ്രത മൂലം വേഗം കണ്ണ് പിന്‍വലിക്കും, അപകടം ഉണ്ടാകുന്നില്ല. അതേസമയം, ഗ്രഹണവേളയില്‍ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യന്റെ പ്രകാശതീവ്രത കുറയും. അതിനാല്‍ മനപ്പൂര്‍വമല്ലാതെ തന്നെ കൂടുതല്‍ നേരം സൂര്യനെ സൂക്ഷ്മമായി നോക്കാന്‍ ഗ്രഹണം വഴിയൊരുക്കും.

പ്രകാശതീവ്രത കുറഞ്ഞൊലും ഗ്രഹണവേളയില്‍ അപകടകാരികളായ രശ്മികള്‍ സൂര്യനില്‍ നിന്ന് എത്തുന്നുണ്ട്. അവ കണ്ണിലെത്തുന്നതിന്റെ തോത്, സൂക്ഷ്മമായി നോക്കുന്നതിനാല്‍ വര്‍ധിക്കും. അങ്ങനെയാണ് കണ്ണിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയേറുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കണ്‍ജങ്ഷനില്‍ ആവുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴലിന്റെ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ്‌ കടന്നുപോവുക എന്നതിനാല്‍ ഭൂമിയിലെ ഏതു പ്രദേശത്തും പൂര്‍ണ്ണ സുര്യഗ്രഹണം എന്നത് അപൂര്‍വമായ ഒരു പ്രതിഭാസമാണ്‌.

ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.
(കടപ്പാട് യൂട്യൂബ്, മാതൃഭൂമി വാര്‍ത്ത, വിക്കിപ്പീഡിയ)

Tidak ada komentar:

Posting Komentar